Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Business

ജിഎസ്ടി ഇളവിന്റെ പ്രയോജനം സാധാരണക്കാർക്ക് കിട്ടാത്തതിന് കാരണം കേന്ദ്രത്തിന്റെ പരസ്പര വിരുദ്ധമായ സർക്കുലറുകൾ

വെബ് ഡെസ്ക്
Oct. 11, 2025, 9:32 p.m.
displaying all the content detail images
    ജിഎസ്‍ടി നിരക്കുകള്‍ കുറച്ചിട്ടും സാധാരണക്കാര്‍ക്ക് ഇതിന്‍റെ പ്രയോജനം കിട്ടാത്തതിന്‍റെ കാരണങ്ങളിലൊന്ന് കേന്ദ്രസർക്കാർ തന്നെ പുറത്തിറക്കിയ പരസ്പരവിരുദ്ധമായ രണ്ട് സർക്കുലറുകളാണ്. ഇളവുകള്‍ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ നിബന്ധനകളോടെ ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ പത്ത് ദിവസങ്ങള്‍ക്കകം ഇതേ മന്ത്രാലയം തന്നെ വെളളം ചേര്‍ക്കുകയായിരുന്നു. അമിത ലാഭം തടയാന്‍ രൂപീകരിച്ച അതോറിറ്റിയുടെ പ്രവർത്തനം കൂടി പരിഷ്കരണത്തിന്‍റെ ഭാഗമായി നിർത്തലാക്കിയതോടെ ഉപഭോക്താക്കളെ കൊള്ളയടിക്കാനുള്ള അവസരമാണ് കന്പനികള്‍ക്കും ഡീലര്‍മാര്‍ക്കും തുറന്ന് കിട്ടിയത്. കേന്ദ്ര ഉപഭോക്ത മന്ത്രാലയം സെപ്റ്റംബർ 9ന് പുറത്തിറക്കിയ സർക്കുലർ ആയിരുന്നു ജിഎസ്ടി ഇളവുകളുടെ നേട്ടം ജനങ്ങളിൽ എത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ആദ്യം പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ഒന്ന്.നിലവിൽ ഉത്പാദിപ്പിച്ച് കഴിഞ്ഞതും വിപണിയിൽ ഉള്ളതുമായ ഉൽപ്പന്നങ്ങളിൽ ജിഎസ്ടി ഇളവുകൾ ചേർത്തുള്ള പുതിയ എംആർപി പതിക്കണമെന്ന് നിർദ്ദേശിക്കുന്ന ഈ സർക്കുലറിൽ കൃത്യമായ ചില ഉപാധികൾ കൂടി മുന്നോട്ടു വച്ചിരുന്നു. ഉൽപ്പന്നത്തിന്റെ മേൽ പഴയ എംആർപിയും പുതിയ എംആർപിയും കൃത്യമായി തന്നെ പ്രദർശിപ്പിക്കണം, നികുതി നിരക്കിന് ആനുപാതികമായി വേണം പുതിയ എംആർപി നിശ്ചയിക്കാൻ, ജിഎസ്ടി ഇളവിനെ തുടർന്ന് വിലയിൽ വരുന്ന വ്യത്യാസം വ്യക്തമാക്കി കൊണ്ട് ഉത്പാദകർ രണ്ട് ദിനപത്രങ്ങളിൽ പരസ്യം നൽകണം, പഴയതും പുതിയതുമായ എംആർപി പതിച്ചുള്ള ഉൽപ്പന്നങ്ങളുടെ വിൽപ്പന ഡിസംബർ 31 വരെ മാത്രമേ പാടുള്ളൂ ഇതിനുശേഷം പുതിയ എംആർപി പതിച്ച ഉത്പന്നങ്ങൾ വേണം വിപണിയിലിറക്കാൻ എന്നും ഈ സർക്കുലറിൽ പറഞ്ഞിരുന്നു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks