ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ബുധനാഴ്ച കോടതി വിധി പറയും. പരാതിക്കാരി ഇന്ന് കൂടുതൽ തെളിവുകൾ ഹാജരാക്കി. സോഷ്യൽ മീഡിയ പോസ്റ്റുകൾ അല്ല കോടതിയിൽ വേണ്ടതെന്നും നിയമപരമായ കാര്യങ്ങൾ പറയണമെന്നും കോടതി വിമർശിച്ചു. തന്നെ കുടുക്കാൻ ഒരു സംഘം ആളുകൾ പ്രവർത്തിക്കുന്നുവെന്ന് വേടൻ കോടതിയിൽ അറിയിച്ചു.
    അതിനിടെ ലൈംഗിക അതിക്രമ പരാതിയിൽ വേടനെതിരെ വീണ്ടും കേസെടുത്തുവെന്ന് പരാതിക്കാരി കോടതിയിൽ അറിയിച്ചു. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലിസാണ് കേസെടുത്തത്. 354 വകുപ്പ് പ്രകാരമാണ്. വേടനെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് ലൈംഗിക അതിക്രമ വകുപ്പ് ചുമത്തി കേസെടുത്തത്. ജാമ്യമിലാ വകുപ്പായതിനാൽ ഈ കേസിലും ഹൈക്കോടതിയെ സമീപിക്കാനാണ് സാധ്യത.