Breaking News
എറണാകുളം പെരുമ്പാവൂരിൽ ടണലിൽ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം | സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് | ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. | പിഎം ശ്രീയിൽ എതിര്‍പ്പ് ശക്തമാക്കാൻ സിപിഐ; ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയെന്ന് ബിനോയ് വിശ്വം | രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത് | പറമ്പിലേക്ക് പാമ്പ് കയറിയെന്ന് പറഞ്ഞ് വീട്ടിലേക്കെത്തി, വിവരമറിഞ്ഞ് പുറത്തേക്കിറങ്ങിയ വയോധികയുടെ മാല കവർന്ന് യുവാവ് | മലപ്പുറത്ത് വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനുള്ളിൽ കയറി കടിച്ചു | ട്രംപ്, പുടിനുമായി ബുഡപെസ്റ്റിൽ വച്ചുള്ള കൂടിക്കാഴ്ച ഉടനുണ്ടാവില്ല | കുതിച്ചുയർന്ന് അമീബിക്ക് മസ്തിഷ്ക ജ്വര രോഗികളുടെ എണ്ണം, എങ്ങുമെത്താതെ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം | തൃശൂർ സ്വദേശി ഒമാനിൽ നിന്നെത്തിയത് ഒരു കിലോ എംഡിഎംഎയുമായി | ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളമില്ല; പ്രതിസന്ധിയിൽ അമേരിക്ക | അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേർ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ കൃഷ്‌ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. | സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ജാ​ഗ്രത പാലിക്കണം, 2 ജില്ലയൊഴികെ എല്ലായിടത്തും യെല്ലോ അലർട്ട് | ബെഞ്ചമിൻ നെതന്യാഹു കാനഡയുടെ മണ്ണിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് മാർക്ക് കാർണി |

Education

പത്താം ​ക്ലാസും പിയുസി പരീക്ഷയും ജയിക്കാനുള്ള മാർക്ക് കുറച്ചു, വിജയശതമാനം വർധിപ്പിക്കാൻ നടപടിയുമായി കർണാടക

വെബ് ഡെസ്ക്
Oct. 18, 2025, 2:10 p.m.
displaying all the content detail images
    കർണാടക സർക്കാർ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി), സെക്കൻഡ് പ്രീ-യൂണിവേഴ്സിറ്റി കോഴ്സ് (II പിയുസി) എന്നിവയുടെ യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു. അടുത്ത ക്ലാസ്സിലേക്ക് യോഗ്യത നേടുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാർക്ക് 33 ശതമാനമാക്കിയതാണ് പ്രധാന പരിഷ്കാരം. നേരത്തെ ഇത് 35% ആയിരുന്നു. മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പരീക്ഷയിൽ വിദ്യാർഥികൾ ജയിച്ചോ തോറ്റോ എന്ന് തീരുമാനിക്കുക. 15 ദിവസത്തെ കൂടിയാലോചന കാലയളവിൽ 701 കത്തുകൾ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്തു. എട്ട് കത്തുകൾ മാത്രമാണ് സർക്കാർ നീക്കത്തെ എതിർത്തത്. വിജയശതമാനം വർധിപ്പിക്കാനും സിബിഎസ്ഇയും മറ്റ് ബോർഡുകളുമായി യോജിപ്പിച്ച് ഏകീകൃത സംവിധാനം ഏർപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു. കർണാടക ഭരണപരിഷ്കാര കമ്മീഷൻ -2 ന്റെ നാലാമത്തെ റിപ്പോർട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം.പുതുക്കിയ നിയമങ്ങൾ അനുസരിച്ച്, പരീക്ഷകളിൽ വിജയിക്കാൻ, സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾ ഓരോ വിഷയത്തിനും 30% മാർക്കും ഇന്റേണൽ അസസ്‌മെന്റും എക്‌സ്‌റ്റേണൽ പരീക്ഷയും സംയോജിപ്പിച്ച് 33% മാർക്കും (625 ൽ കുറഞ്ഞത് 206 മാർക്ക്) നേടണം. പിയുസി പരീക്ഷര്ര് ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് (എഴുത്ത്, പ്രായോഗിക/ഇന്റേണൽ അസസ്‌മെന്റുകൾ ഉൾപ്പെടെ) നേടുകയും മൊത്തത്തിൽ 33 ശതമാനം സ്കോർ നേടുകയും വേണം. 600 മാർക്കിൽ 198 നേടിയാൽ യോഗ്യതയായി കണക്കാക്കും. അഖിലേന്ത്യാ ഉന്നത വിദ്യാഭ്യാസ സർവേ (എഐഎസ്എച്ച്ഇ) പ്രകാരം, 2021-22 ൽ കർണാടക ദേശീയതലത്തിൽ 15-ാം സ്ഥാനത്തായിരുന്നു. അതിനാൽ, ഉയർന്ന വിജയശതമാനം നേടുന്നതിനായി പാസിംഗ് മാർക്ക് കുറയ്ക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks