വിമത സായുധ സംഘം അധികാരം പിടിച്ചെടുത്തതോടെ സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസാദ് ദമാസ്കസിൽ നിന്ന് പലായനം ചെയ്തതിന് ശേഷം ഇതാദ്യമായാണ് ചൊവ്വാഴ്ച വീണ്ടും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിച്ചത്.
    ചൊവ്വാഴ്ച 11.45ന് യുഎഇയിലെ ഷാര്‍ജയിലേക്കുള്ള സിറിയന്‍ എയര്‍ലൈന്‍ വിമാനം പറന്നുയര്‍ന്നു. ഡിസംബര്‍ എട്ടിന് ശേഷം ഈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ആദ്യ അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസാണിത്. ദോഹയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനവും ഇന്നലെ ദമാസ്കസ് വിമാനത്താവളത്തിലെത്തിയിരുന്നു. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഖത്തറി വാണിജ്യ വിമാനം ദമാസ്കസിലെത്തുന്നത്. ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് ദമാസ്കസിലെത്തി.