പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അസം സർക്കാർ. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകി അധ്യക്ഷൻ ആയ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുബീൻ ഗാർഗിന്റെ മാനേജർക്കും പരിപാടിയുടെ സംഘാടകനുമെതിരെ അറസ്റ്റിലായ സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസാമി മൊഴി നൽകി. സുബീൻ ഗാർഗിന് മാനേജർ സിദ്ധാർത്ഥ ശർമയും പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും വിഷം നൽകിയതാവാം എന്ന് ഗോസാമി മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ.