പഹൽഗാം ആക്രമണം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നത്. 16 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികൾക്കായി തുറന്നത്. കേന്ദ്ര സേനകളുടെ സുരക്ഷ അവലോകനത്തിന് ശേഷമാണ് തീരുമാനം. തുറക്കുന്ന സ്ഥലങ്ങളിൽ എട്ട് വീതം ജമ്മുവിലും കശ്മീരിലുമാണ്.
    സുരക്ഷാ ഭീഷണി നേരിടുന്ന മറ്റ് 32 വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി തുറക്കും. സർക്കാർ പരിപാടികൾ നടത്തിയും, പ്രത്യേക സംഘങ്ങളെ അയച്ചും സർക്കാർ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് നടപടി എടുക്കുന്നുണ്ട്.
ഉത്തരേന്ത്യയിൽ വേനൽ കടുത്തതോടെ കൂടുതൽ പേർ കശ്മീരിലേക്ക് എത്തുമെന്നാണ് ഭരണകൂടത്തിൻറെ വിലയിരുത്തൽ.