ഫൈനലിൽ പഞ്ചാബിനെ ആറ് റൺസിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീട ധാരണം. പതിനെട്ട് വർഷത്തെ നീണ്ടകാത്തിരിപ്പിനൊടുവിലാണ് കൊഹ്ലിയ്ക്ക് കപ്പ് ലഭിക്കുന്നത്.
പഞ്ചാബിനായി ശശാങ്ക് സിങ് നടത്തിയ ഒറ്റയാൻ പോരാട്ടം വിഫലമായി. പഞ്ചാബിന് ജയപ്രതീക്ഷ നൽകുന്ന പ്രകടനമായിരുന്നു ശശാങ്ക് സിങ് പുറത്തെടുത്തത്.
ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ ആയുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. എന്നാൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നത് പഞ്ചാബിന് തിരിച്ചടിയായി.
    മത്സരവിജയത്തിന് ശേഷം വികാരഭരിതനായ വിരാട് കോഹ്ലി മുട്ടുകുത്തി നിന്ന് കണ്ണീരോടെ പറഞ്ഞത്, കഴിഞ്ഞ 18 വര്‍ഷമായി ഐപിഎല്‍ കിരീടത്തിനായി താന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നും ടൂര്‍ണമെന്റ് ജയിക്കുന്നത് കളിക്കാര്‍ക്ക് എത്രമാത്രം അര്‍ത്ഥവത്താണെന്നുമാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. 'അവസാന ഓവറില്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും, അദ്ദേഹം കണ്ണുനീര്‍ പൊഴിക്കുന്നത്, കളിക്കാരെ സംബന്ധിച്ച് എത്രമാത്രം അര്‍ത്ഥവത്താണെന്നാണ് അത് കാണിക്കുന്നത്. എല്ലാവര്‍ക്കും അതാണ് വേണ്ടത്'-ഫൈനലിന് ശേഷം പോണ്ടിങ് മാധ്യമങ്ങളോട് പറഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. മായങ്കിന്റെ വെടിക്കെട്ടിൽ ടീം മികച്ച സ്കോറിൽ തുടക്കത്തിലെത്തി. നായകൻ രജത് പാട്ടിദാറാണ് പിന്നീട് ആർസിബിയെ കരകയറ്റാനിറങ്ങിയത്. അഞ്ചാം വിക്കറ്റിൽ ജിതേഷ് ശർമയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോർ 170-കടന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു 190 റൺസെടുത്തു.