ആദ്യമായി ലാസർ വെപ്പൺ വിജയകരമായി ഉപയോഗിച്ച രാജ്യമായിമാറി ഇസ്രയേല്‍. ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേല്‍ പുതിയ ആയുധമുറ പ്രയോഗിച്ചത്. ഇസ്രയേല്‍ വ്യോമസേനയുടെ ഏരിയല്‍ ഡിഫന്‍സ് അറേ, യുദ്ധ സാഹചര്യങ്ങളില്‍ ഒരു പ്രോട്ടോടൈപ്പ് ലേസര്‍ എയര്‍ ഡിഫന്‍സ് സിസ്റ്റം വിന്യസിച്ചു.
ഇസ്രയേല്‍ ആസ്ഥാനമായുള്ള റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഹൈ എനര്‍ജി ലേസര്‍ വെപ്പണ്‍, ഡ്രോണുകള്‍ പോലുള്ള വ്യോമ ഭീഷണികളെ ലേസറിന്റെ സഹായത്തോടെ അനായാസം നശിപ്പിക്കാന്‍ സഹായിക്കും. പരമ്പരാഗത മിസൈല്‍ ഇന്റര്‍സെപ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായി, ചെറുതും വിലകുറഞ്ഞതുമായ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ ലേസര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാം.
    'ഇപ്പോള്‍ നടന്നുകൊണ്ടിരിക്കൃന്ന യുദ്ധത്തില്‍ ഐഎഎഫ് ലേസര്‍ സംവിധാനങ്ങള്‍ പഠിക്കുകയും വിന്യസിക്കുകയും ചെയ്തു, ഇത് സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുകയും പൊതുസ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യും- റഫാല്‍ പ്രസ്താവനയില്‍ പറഞ്ഞു.