കര്‍ണാടകയിലെ ബെലഗാവിയില്‍ നടനെതിരെ പ്രതിഷേധമുണ്ടായി. കന്നഡ അനുകൂല സംഘടനയായ കന്നഡ രക്ഷണ വേദികെയുടെ നേതൃത്വത്തിൽ ഐനോക്‌സ് തിയറ്റര്‍ ഉപരോധിച്ചു. കമല്‍ ഹാസന്റെ ചിത്രങ്ങള്‍ കത്തിച്ചു. നടന്‍ മാപ്പുപറയണമെന്നാണ് സംഘടനയുടെ ആവശ്യം. നിരവധി രാഷ്ട്രീയ നേതാക്കളും നടന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. കന്നഡ ഭാഷയ്ക്ക് വലിയൊരു ചരിത്രമുണ്ടെന്നും അതിനെക്കുറിച്ച് പാവം കമല്‍ ഹാസന് അറിയില്ലെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്.
   
കമല്‍ ഹാസന്‍ മാനസിക രോഗിയാണ് എന്നാണ് കര്‍ണാടകയിലെ ബിജെപി നേതാവ് ആര്‍ അശോക പറഞ്ഞത്. വസ്തുതാവിരുദ്ധമായ പ്രസ്താവനയാണ് കമല്‍ ഹാസന്‍ നടത്തിയതെന്നും കമലിന്റെ പരാമര്‍ശം കന്നഡ ഭാഷയുടെ സാംസ്‌കാരിക സ്വത്വത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. കമല്‍ ഹാസന്‍ കര്‍ണാടകയെയും കന്നഡയെയും ആവര്‍ത്തിച്ച് അപമാനിക്കുകയാണെന്ന് പറഞ്ഞ ആര്‍ അശോക, നടന്റെ സിനിമകള്‍ സംസ്ഥാനത്ത് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.