2025-26 സീസണിലേക്കുള്ള ക്ലബിന്റെ ലൈസൻസ് എഐഎഫ്എഫ് പുതുക്കി നൽകിയില്ല. ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിനു മതിയായ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
പുതിയ സീസണിനു മുന്നോടിയായുള്ള ക്ലബ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് ടീമിനു വീഴ്ച പറ്റിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള നിരവധി ടീമുകൾ അപേക്ഷ നൽകിയിരുന്നു.
    എന്നാൽ പഞ്ചാബ് എഫ്സിക്കു മാത്രമാണ് നിലവിൽ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചുള്ള ലൈസൻസ് നൽകിയിട്ടുള്ളത്. നിബന്ധനകളോടെ ചില ടീമുകൾക്കും ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ മനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് ലൈസൻസ് നൽകാറുള്ളത്.
കലൂർ സ്റ്റേഡിയത്തിനു സുരക്ഷയില്ലെന്നാണ് ഫെഡറേഷൻ കണ്ടെത്തിയത്.