സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ വിമാനത്താവളം ഡിജിറ്റൽ വത്കരണത്തിലേക്ക് കുതിക്കാനൊരുങ്ങുന്നത്. ഇതിനായി 200 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിയാൽ 2.0 മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.
നിർമ്മിതബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂടെയാണ് വിമാനത്താവളം സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് മാറുക. ഇതോടെ യാത്രക്കാർക്ക് അതിവേഗം സുരക്ഷാപ്രക്രിയ പൂർത്തിയാക്കാൻ കഴിയും.
    സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ പ്രവർത്തന സജ്ജമാകുന്നതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ സംവിധാനങ്ങളുടെ സെർവറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും തദ്ദേശീയമായി തന്നെ കൈകാര്യം ചെയ്യാനാകും.