ആഗോളതലത്തിൽ പേവിഷ ബാധയെ തുടര്‍ന്ന മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ അതില്‍ 36 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ വർഷം രാജ്യത്ത് 22 ലക്ഷത്തോളം ആളുകൾക്ക് പട്ടികടിയേറ്റിട്ടുണ്ട്. കടിയേറ്റവരിൽ 20 ശതമാനവും 15 വയസ്സിൽ താഴെയുള്ളവരാണ്. അതില്‍ 30 മുതല്‍ 60 ശതമാനം വരെ പേവിഷബാധ കേസുകളും മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
വാക്സീൻ എടുത്തവരിൽപ്പോലും പേവിഷ മരണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. കേരളത്തിലെ പല ജില്ലകളിലും തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂജ്യമാണെന്നാണ് റിപ്പോർട്ട്. വാക്സിനേഷൻ കാമ്പെയ്‌നുകളിലും തെരുവുനായ നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ നൂറു ശതമാനം മരണസാധ്യതയുള്ള റാബീസ് ഒട്ടേറെ ജീവൻ നഷ്ടമാകുന്നതിന് കാരണമാകാം.
    തിരിച്ചറിയപ്പെടാത്ത രീതിയിലുള്ള റാബീസ് വൈറസ് ബാധകളിലോ ചികിത്സ വൈകാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ മുൻകൂട്ടി പ്രതിരോധം നൽകാനും പോസ്റ്റ്-എക്‌സ്‌പോഷർ ചികിത്സാരീതി ലളിതമാക്കാനുമാണ് പ്രീ-എക്‌സ്‌പോഷർ പ്രോഫൈലാക്സിസ് നൽകുന്നത്.