Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Crime

ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ

വെബ് ഡെസ്ക്
March 3, 2026, 12:52 p.m.
displaying all the content detail images
    മലപ്പുറം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു. 2023 മാര്‍ച്ച് മുതല്‍ ഇതുവരെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 3.52 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം പിഴ ഈടാക്കിയ ജില്ലകളില്‍ ഒന്നായ എറണാകുളത്തിന് പിന്നാലെയാണ് മലപ്പുറം ജില്ലയിലെ ഈ കണക്കുകള്‍. ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം 21 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ മലിനജലം ഒഴുക്കുകയോ മാലിന്യമോ വിസര്‍ജ്യവസ്തുക്കളോ നിക്ഷേപിക്കുകയോ ചെയ്താല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴയായി ചുമത്തുന്നത്. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് 5,000 രൂപ മുതല്‍ പിഴ ചുമത്തുന്നുണ്ട്.ഏതു തരത്തിലുള്ള മാലിന്യമാണ് നിക്ഷേപിച്ചത്, അതിന്റെ അളവ് എത്രയാണ് എന്നിവ കണക്കാക്കിയാണ് പിഴയുടെ തുക തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്നത്. പരമാവധി 50,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമം അനുശാസിക്കുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പ്രത്യേക വാട്ട്സ്ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുയിടങ്ങളിലോ ജലാശയങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരുടെ ദൃശ്യങ്ങളോ വാഹന നമ്പറോ മറ്റ് തിരിച്ചറിയല്‍ വിവരങ്ങളോ 9446700800 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് അയക്കാവുന്നതാണ്. നിയമലംഘനം നടത്തുന്നവര്‍ പിഴ അടയ്ക്കുന്നതോടെ, വിവരം കൈമാറിയ വ്യക്തിക്ക് പിഴത്തുകയുടെ നാലിലൊന്ന് പ്രതിഫലമായി നല്‍കുകയും ചെയ്യുന്നു. പിഴ അടച്ചാലുടന്‍ വിവരം നല്‍കിയവരെ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് ഈ തുക കൈമാറുകയാണ് പതിവ്. 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പിഴ ഈടാക്കുന്ന നടപടികള്‍ വേഗത്തിലാക്കുന്നത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks