തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നാളെ നടക്കാനിരിക്കെ തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. സർവകക്ഷി യോഗ തീരുമാന പ്രകാരമാണ് ആറ്റുകാൽ ക്ഷേത്ര പരിസരത്തു കുടിവെള്ളത്തിന് സംവിധാനം ഒരുക്കിയതെന്നും ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ടെന്നും വിവി രാജേഷ് പറഞ്ഞു. നഗരസഭയുടെ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നതെന്നും കുടിവെള്ളം മുടങ്ങില്ലെന്നും വിവി രാജേഷ് വ്യക്തമാക്കി. ചില സംഘടനകളുടെ കൊടിവെച്ച് വെള്ളത്തിന്റെ ടാങ്കറുകളിൽ വന്ന് ഷോ നടത്തുന്നുണ്ടെന്നും ആ ഷോയൊന്നും ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ആവശ്യമില്ലെന്നുമായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമര്‍ശനം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് മണക്കാട് അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്നും സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.