Breaking News
മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ് | വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 പേർ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, ഹോട്ടൽ പൂട്ടിച്ചു | റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും | 'ഈഴവർക്കുൾപ്പെടെ സമുദായ ചിന്തയില്ല, കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്‍റെ നിലപാട്': അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് വെള്ളാപ്പള്ളി | 'മുസ്ലിങ്ങൾ സുരക്ഷിതർ, രാജ്യത്ത് മുസ്ലിങ്ങൾക്ക് പ്രതിസന്ധിയില്ല, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സന്തോഷം': കാന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഉദ്യോ​ഗസ്ഥർ, ഫോൺ ആവശ്യപ്പെട്ടിട്ടും കൈമാറിയില്ല | ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന് | ഇന്ത്യ പിടിച്ചെടുത്ത 3 ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ, യുഎസ് ഉപരോധം ഏർപ്പെടുത്തിയ കപ്പലുകൾ, വാർത്തകൾ തള്ളി ഇറാൻ | തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കുമോ? ആന്റണി രാജുവിന്റെ ഹർജിയിൽ വിധി ഇന്ന് | 'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം | ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും' | കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം | വി എസിന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; ജാഥയിലും പങ്കെടുക്കും | ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ | പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ് | 2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി |

Sports

'റിങ്കുവിനെയും തിലകിനെയും ബൗൾ ചെയ്യിപ്പിച്ച് സൂര്യകുമാര്‍ പാകിസ്ഥാനെ നാണംകെടുത്തി'; തുറന്നുപറഞ്ഞ് ബാസിത് അലി

വെബ് ഡെസ്ക്
Feb. 17, 2026, 12:59 p.m.
displaying all the content detail images
    കൊളംബോ: ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആധികാരിക വിജയത്തിന് പിന്നാലെ പാക് ടീമിനെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ താരം ബാസിത് അലി. മത്സരത്തിനിടെ പാർട്ട് ടൈം ബൗളർമാരായ തിലക് വർമ്മയെയും റിങ്കു സിംഗിനെയും പരീക്ഷിച്ച സൂര്യകുമാർ യാദവിന്‍റെ നടപടി പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്നും ബാസിത് അലി തുറന്നടിച്ചു.ഞായറാഴ്ച നടന്ന ആവേശപോരാട്ടത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 114 റൺസിന് പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് ബാസിത് അലി പാക് ടീമിനെതിരെ പൊട്ടിത്തെറിച്ചത്. തിലക് വർമ്മയെയും റിങ്കു സിംഗിനെയും കൊണ്ട് ബൗൾ ചെയ്യിപ്പിച്ചതിലൂടെ സൂര്യകുമാർ യാദവ് പാകിസ്ഥാന്‍റെ മുഖത്തടിക്കുകയാണ് ചെയ്തത്. പാകിസ്ഥാൻ ക്രിക്കറ്റിന് ഇത്ര വിലയേ ഉള്ളൂ എന്നതിന്‍റെ സൂചനയാണിത്. ഹാർദിക് പാണ്ഡ്യയോ ജസ്പ്രീത് ബുമ്രയോ കുൽദീപ് യാദവോ വിക്കറ്റ് വീഴ്ത്തുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, പാർട്ട് ടൈം ബൗളർമാരെ നേരിടാൻ പോലും പാക് ബാറ്റർമാർക്ക് സാധിച്ചില്ല എന്നത് വലിയ നാണക്കേടാണെന്നും ബാസിത് അലി പറഞ്ഞു.പാകിസഥാൻ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ 13-ാം ഓവറിലാണ് സൂര്യകുമാർ യാദവ് തിലക് വർമ്മയെ പന്തെറിയാന്‍ വിളിച്ചത്. തന്‍റെ ആദ്യ പന്തിൽ തന്നെ ഷദാബ് ഖാനെ പുറത്താക്കി തിലക് ലോകകപ്പിലെ ബൗളിംഗ് അരങ്ങേറ്റത്തില്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിട്ടിരുന്നു. തിലകിന് പിന്നാലെ റിങ്കു സിംഗിനെയും സൂര്യ ബൗളിംഗില്‍ പരീക്ഷിച്ചു. എന്നാല്‍ റിങ്കുവിന്‍റെ ഓവറിൽപോലും 9 റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മത്സരത്തില്‍ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ കുൽദീപ് യാദവും തിലക് വർമ്മയും ഓരോ വിക്കറ്റ് വീതം നേടി.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks