Breaking News
ഇസ്രായേല്‍ ആക്രമിച്ചത് 21 സര്‍വകലാശാലകള്‍; യുദ്ധക്കളമായി ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍! | പരസ്യ സംവാദത്തിൽ നിന്ന് പിന്മാറ്റം; ക്ഷണിച്ചത് ഫേസ്ബുക്ക് വഴിയുള്ള സംവാദത്തിനെന്ന് മുഖ്യമന്ത്രി, വീണ്ടും വെല്ലുവിളിയുമായി സതീശൻ | രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎം വാദങ്ങൾ പൊളിയുന്നു! നേതാക്കളുടെ പേരിൽ 40 ലക്ഷം എഫ്ഡി ഇട്ടതിന്റെ രേഖകൾ പുറത്ത്, പലിശ തിരിച്ചടിച്ചില്ല | പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍ | ടെൻഡറിൽ ഒരു അഴിമതിയും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും ജനങ്ങളോട് മാപ്പ് പറയണം’; രമേശ് ചെന്നിത്തല | വിജയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് കേസ്; 5 വകുപ്പുകൾ ചുമത്തി, ചെന്നൈ പൊലീസാണ് കേസെടുത്തത് | ഷാർജയിൽ ഡ്രോൺ ആക്രമണം: തുറായ ടെലികോം കമ്പനി ആസ്ഥാനത്താണ് ആക്രമണം നടത്തിയത്; ആർക്കും പരിക്കില്ല | പ്രചരണാവേശത്തിൽ മുന്നണികൾ, രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും | കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു, മക്കൾക്കൊപ്പം മൃതദേഹത്തിനരികിൽ കിടന്നുറങ്ങി യുവതി; കാമുകനും സുഹൃത്തുമടക്കം 3 പേ‍ർ പിടിയിൽ | സെൻസസ് 2027 നാളെ മുതൽ, ആദ്യ ഘട്ടത്തിൽ ഭവന സെൻസസ്; കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ |
More

Crime

ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാർ പ്രിയ എന്നാണ് വിളിക്കുന്നത്, 'തീയിൽ കുരുത്തവൾ‍', ആരോപണങ്ങളിൽ പിന്തുണയുമായി കുക്കു ദേവകി

വെബ് ഡെസ്ക്
Feb. 12, 2026, 10:44 a.m.
displaying all the content detail images
    കോഴിക്കോട്: വിവിധ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചുള്ള പരാതിക്ക് പിന്നാലെ എംഎ ഷഹനാസിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക അഡ്വക്കേറ്റ് കുക്കു ദേവകി. ഷഹനാസിന്റെ കഠിനമായ ജീവിതയാത്രയും മാറാട് കലാപകാലത്തെ അതിജീവനവും വിവരിച്ചുകൊണ്ടാണ് അഭിഭാഷക കൂടിയായ കുക്കു ദേവി ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷഹനാസിനെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായാണ് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. കുക്കു ദേവകി രംഗത്തെത്തിയത്. മാറാട് കലാപകാലത്ത് അക്രമികളുടെ കത്തിമുനയിൽ നിന്ന് രക്ഷപ്പെട്ട്, രാത്രിക്ക് രാത്രി നാടുവിട്ട ചരിത്രമാണ് ഷഹനാസിന്റെ കുടുംബത്തിനുള്ളത്. സിംഗിൾ മദറായ ഉമ്മ ഖത്തറിൽ വീട്ടുജോലി ചെയ്താണ് ഷഹനാസിനെയും സഹോദരിയെയും വളർത്തിയത്. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് സിവിൽ സര്‍വീസ് പ്രിലിംസ് ക്വാളിഫൈ ചെയ്തതിന് അവര്‍ക്ക് ആദരം ലഭിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.ഹിന്ദു മതവിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ച ഷഹനാസിനെ പങ്കാളിയുടെ വീട്ടുകാർ ഇപ്പോഴും വിളിക്കുന്ന പേരാണ് 'പ്രിയ'. രേഖകളിൽ ആ പേര് വരുന്നതിൽ അസ്വാഭാവികതയില്ല. ഒരു സ്ത്രീ പബ്ലിഷിംഗ് രംഗത്ത് വിജയിക്കുന്നതും നിലപാടുകൾ തുറന്നു പറയുന്നതും പുരുഷ ലോകത്തിന് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ഇത്തരം കഥകൾ മെനയുന്നതെന്ന് കുക്കു ദേവകി ആരോപിച്ചു. രണ്ട് പേരുകളിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുവെന്നും ഇത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു കോൺഗ്രസ് പ്രവര്‍ത്തകനായ നിയാസ് മലബാറി ഡിജിപിക്ക് നൽകിയ പരാതി. ഇതിന് പുറമെ, സിവിൽ സര്‍വീസ് പാസായെന്ന് വ്യാജ വാദം ഉന്നയിച്ച് സ്വീകരണം നേടിയെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയര്‍ന്നിരുന്നു. ഇതിനും പരോക്ഷമായി കുക്കു ദേവകിയുടെ കുറിപ്പിൽ മറുപടി നൽകുന്നുണ്ട്.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks