നാഗ്പൂർ:മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് തട്ടകത്തിൽ മിന്നുന്ന നേട്ടവുമായി മുസ്ലിം ലീഗ്. നാഗ്പൂരിൽ കോർപറേഷനിൽ മത്സരിച്ച നാല് സീറ്റുകളിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചു. അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മികച്ച പ്രകടനമാണ് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കാഴ്ച വച്ചത്. കോൺഗ്രസിന്റെ പ്രാദേശിക വോട്ടിൽ വലിയ രീതിയിൽ വിള്ളൽ വീഴ്ത്തിയാണ് എഐഎംഐഎമ്മിന്റെ മുന്നേറ്റം. സാംഭാജി നഗറിൽ 33 സീറ്റ്, അമരാവതിയിൽ 15 സീറ്റ്, മലേഗാവിൽ 21, നന്ദേത് വാഗലയിൽ 14, ദുലേയിൽ 10, സോളാപൂരിൽ 8, മുംബൈയിൽ 6, താനെയിൽ 5, ജൽനയിൽ 2, ചന്ദ്രാപൂരിൽ 1 എന്നിങ്ങനെയാണ് എഐഎംഐഎം നേട്ടമുണ്ടാക്കിയത്. തുടർച്ചയായ നാലാം തവണയും നാഗ്പൂർ മുൻസിപ്പൽ കോർപ്പറേഷൻ ബിജെപി തന്നെ സ്വന്തമാക്കിയെങ്കിലും 2017ലേക്കാൾ സീറ്റ് നഷ്ടമാണ് ഇക്കുറി ബിജെപി നേരിട്ടത്. 145 സീറ്റുകൾ മത്സരിച്ചതിൽ 102 സീറ്റുകൾ നേടാനായെങ്കിലും 2017ൽ ഇത് 108 സീറ്റാണ്.