രാജ്യം എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ പിൻനിരയിൽ ഇരുത്തി അപമാനിച്ചതായി ആക്ഷേപം. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലായാണ് രാഹുലിന് ഇരിപ്പിടം നല്‍കിയത്.
കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, അമിത് ഷാ, എസ്. ജയ്ശങ്കർ എന്നിവരായിരുന്നു മുൻനിരയില്‍. എന്നാല്‍, ക്യാബിനറ്റ് മന്ത്രിയുടെ പദവിക്ക് തുല്യ പദവിയുള്ള ലോക്സഭാ പ്രതിപക്ഷനേതാവിന് പിന്നില്‍ നിന്നും രണ്ടാമത്തെ നിരയിലായിരുന്നു സീറ്റ് അനുവദിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് വിമർശനം.