വയനാട് ദുരന്തത്തിന്‍റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരും. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും.
ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക.
    ദുരന്തഭൂമിയിൽ തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്‌കരിച്ചു.152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്‍റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്‌ടറിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്‌ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. ഇതിനിടെ ദുരിതബാധിതർക്കുള്ള താത്‌കാലിക പുനരധിവാസം വേഗത്തിലാക്കാൻ നടപടികളുമായി ജില്ല ഭരണകൂടം രംഗത്ത് എത്തിയിട്ടുണ്ട്.