ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ അഫ്ഗാനിസ്ഥാന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ആദ്യം ബാറ്റു ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിരുന്നു. മഴ കാരണം ബംഗ്ലദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 റൺസായി വെട്ടിച്ചുരുക്കി. എന്നാൽ 17.5 ഓവറിൽ 105 റൺസെടുത്തു ബംഗ്ലദേശ് പുറത്തായി.സൂപ്പർ 8 ലെ ഒരു കളിയും ജയിക്കാൻ സാധിക്കാതെയാണ് ബംഗ്ലദേശ് മടങ്ങുന്നത്.എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. ഇതോടെ ഒന്നാം ഗ്രൂപ്പിൽനിന്നും രണ്ടാം സ്ഥാനക്കാരായി അഫ്ഗാനിസ്ഥാന്‍ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി.