Breaking News
ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാൻ യോഗ്യൻ പിണറായി മാത്രം | പങ്കെടുക്കാനായതിൽ സന്തോഷം'; ആ​ഗോള അയ്യപ്പസം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ | ഡി. ശിൽപ ഐപിഎസിനെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ | ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ച; വാണിജ്യമന്ത്രി പിയൂഷ് ഗോയൽ വാഷിംഗ്ടണിലേക്ക് | ഓപ്പറേഷൻ സിന്ദൂർ എഫക്ട്; താവളം മാറ്റി പാക് ഭീകര സംഘടനകൾ | തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് നിയമനം തീരുമാനം നീളുന്നു | വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ | കാട്ടുപന്നിയുടെ ഇറച്ചി വാങ്ങി കറി വച്ചു കഴിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു | പമ്പാ തീരത്ത് ഇന്ന് ആഗോള അയ്യപ്പ സംഗമം, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും |
our news logo
Sept. 22, 2025
weather image

Women

ജയയ്ക്കും ഭാഗ്യദിനം: ബംപർ ടിക്കറ്റ് വിറ്റത് ജയലക്ഷ്മി.

വെബ് ഡെസ്ക്
May 30, 2024, 5:24 p.m.
displaying all the content detail images
    ആലപ്പുഴ ∙ പഴവീട്ടിലെ ചായയും ചെറുകടികളും ഒപ്പം കുറച്ചു ടിക്കറ്റുകളും വിൽക്കുന്ന കൊച്ചു തട്ടുകട ഇന്നലെ പുലർച്ചെ ഏഴിനു തുറന്നപ്പോൾ കടയുടെ ഉൾഭാഗം മുഴുവൻ കനത്ത വെള്ളക്കെട്ട്. ഒരു ദിവസത്തെ കച്ചവടം നഷ്ടമായ നിരാശയോടെ പഴവീട് കാർത്തിക വീട്ടിൽ ജയലക്ഷ്മി കട അടച്ചു പൂട്ടി വീട്ടിലേക്ക്. എന്നാൽ ഇത്തവണത്തെ വിഷു ബംപറിന്റെ ഭാഗ്യം വന്നതു തന്നിലൂടെയാണെന്ന സന്തോഷ വാർത്ത വൈകാതെ ജയയെ തേടിയെത്തി. 16 വർഷമായി സത്യസന്ധമായി കച്ചവടം നടത്തുന്ന തനിക്കു പഴവീടമ്മ നൽകിയ സൗഭാഗ്യമാണിതെന്നു ജയ ഉറച്ചു വിശ്വസിക്കുന്നു.പഴവീട് മെഡിക്കൽ സെന്ററിനു എതിർവശത്തെ തകര ഷെഡിലെ കടയിൽ ചായയും ചെറുകടികളും നാരങ്ങ വെള്ളവും മറ്റുമാണു പ്രധാന ഇനങ്ങൾ. വളരെ കുറച്ചു ലോട്ടറി ടിക്കറ്റുകളും എടുത്തു കടയ്ക്കു മുന്നിൽ വിൽക്കാൻ തൂക്കിയിടും. ലോട്ടറി എടുക്കുന്നവരിൽ ഭൂരിഭാഗവും പരിചയക്കാരും സ്ഥിരം എടുക്കുന്നവരുമാണ്. കൂടിയാൽ ഒരു ദിവസം 30 ടിക്കറ്റുകൾ വിൽക്കും. വിഷു ബംപറിന്റെ 10 ടിക്കറ്റുകൾ ഉള്ള ഒരു ബുക്ക് മാത്രമാണു വാങ്ങിയത്. ചിലർ ലോട്ടറി നമ്പർ നോക്കി തനിയെ തനിയെ എടുക്കും. മറ്റു ചിലർക്ക് എടുത്തു കൊടുക്കും. എടുത്തു കൊടുക്കുന്ന നമ്പറുകൾ മിക്കവാറും ഓർത്തിരിക്കാറുണ്ട്. തനിയെ നോക്കി എടുത്ത ആർക്കോ ആണ് ബംപർ സമ്മാനം അടിച്ചത്. അതിനാൽ ആരാണു ഭാഗ്യവാനെന്ന് അറിയാതെ പോയി.കോവിഡിനു ശേഷം ഭർത്താവ് ഗോപകുമാറിന്റെ ജോലി നഷ്ടപ്പെടുകയും അപകടത്തിൽപെടുകയും കൂടി ചെയ്തതോടെ ജയലക്ഷ്മിയുടെ ജീവിതം ദുരിതത്തിലായി. മക്കളായ ജിഷ്ണുവിന്റെയും വിഷ്ണുവിന്റെയും വിദ്യാഭ്യാസവും വീടു നിർമാണവും കഴിഞ്ഞതോടെ വലിയൊരു തുക ബാധ്യതയായി. 12 ലക്ഷത്തോളം രൂപ കടം വീട്ടാനുണ്ട്. ടിക്കറ്റിന്റെ കമ്മിഷൻ ലഭിക്കുന്നതോടെ കടമെല്ലാം തീർക്കാമെന്നാണു ജയയുടെ പ്രതീക്ഷ.
    None
image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks