ട്രംപിന്റെ അടുത്ത അനുയായും വലതുപക്ഷ രാഷ്‌ട്രീയ പ്ര വർത്തകനായ ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ വെടിവെപ്പുണ്ടായത്. 31 കാരനായ അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹ സ്ഥാപകനുമാണ്.
    അമേരിക്കയിലുടനീളം ഇടതുപക്ഷ, വലതുപക്ഷ പ്രസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന രാഷ്ട്രീയ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. മരണവാർത്ത ഡൊണാൾഡ് ട്രംപാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
കാമ്പസിലെ ഒരു പരിപാടിക്കിടെ ചാർലി കിർക്ക് വെടിയേറ്റു മരിച്ചുവെന്ന് ട്രംപ് സ്ഥിരീകരിച്ചു.