മാംസം ഭക്ഷിക്കുന്ന 'ന്യൂ വേൾഡ് സ്ക്രൂ വേം' അണുബാധ മനുഷ്യനിൽ ആദ്യമായി അമേരിക്കയിൽ റിപ്പോർട്ട് ചെയ്തു. ‘ന്യൂ വേൾഡ് സ്ക്രൂവേം മയാസിസ്’ എന്നും ഇത് അറിയപ്പെടുന്നുണ്ട്.ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് വകുപ്പാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. എൽ സാൽവദോർ സന്ദർശിച്ച ശേഷം മടങ്ങിയെത്തിയ മേരിലാൻഡിലെ ഒരു രോഗിയിലാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അണുബാധ സ്ഥിരീകരിച്ചത്.
അമേരിക്കയിൽ പൊതുജനാരോഗ്യത്തിന് നിലവിൽ അപകടസാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിൽ നിന്നുള്ള അറിയിപ്പ്. തെക്കേ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും സാധാരണയായി കാണപ്പെടുന്ന ഒരിനം പരാന്നഭുക്കാണ് സ്‌ക്രൂവേം. സ്‌ക്രൂവേം മൂലമുണ്ടാകുന്ന അണുബാധ വളരെ വേദനാജനകമാണ്.
ശരീരത്തിലെ മുറിവുകളിലൂടെയാണ് ഈ വൈറസ് അകത്തേക്ക് പ്രവേശിക്കുക. അണുബാധയുണ്ടെന്ന് സംശയിച്ചാൽ ഉടനടി ഡോക്ടറെ സമീപിക്കണമെന്ന് സിഡിസി നിർദേശിക്കുന്നു. അതേസമയം അമേരിക്കയിലെ കന്നുകാലി കർഷകിൽ ഇത് ആശങ്ക കൂട്ടിയിട്ടുണ്ട്.