Breaking News
‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ’: മന്ത്രി കെ ബി ഗണേഷ് കുമാർ | യുവാവിന്റെ ആത്മഹത്യാ ശ്രമം; കൊച്ചി മെട്രോ പാലത്തിൽ നിന്നും റോഡിലേക്ക് ചാടി ഗുരുതര പരുക്ക് | പട്ടണക്കാട് സ്‌കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾക്ക് ഡെസ്കിൽ നിന്ന് പ്രാണികൾ കടിച്ചതിനെ തുടർന്ന് അലർജി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു | ജമ്മു കശ്മീരിൽ CRPF ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് ജവാന്മാർ മരിച്ചു | ’51 ഡോക്ട‍മാർ, 1800ഓളം എഞ്ചിനീയർമാർ, അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു’; സൂര്യയെ അഭിനന്ദിച്ച് കെ കെ ശൈലജ | ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി: ‘രാജ്യത്തിന്റെ താത്പര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല; കര്‍ഷകര്‍ക്കായി എന്ത് പ്രത്യാഘാതവും നേരിടും’ | ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികള്‍ സൈന്യത്തിന്റെ സംരക്ഷണയില്‍ സുരക്ഷിതര്‍ എന്ന് ബന്ധുക്കളെ അറിയിച്ചു; |
More

Kerala

‘ഡോ.ഹാരിസിനോട് വിശദീകരണം തേടിയത് സർവീസ് ചട്ടലംഘനത്തിൽ’; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്

വെബ് ഡെസ്ക്
Aug. 4, 2025, 10:36 a.m.
displaying all the content detail images
    തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുറവ് പരസ്യമായി ഉന്നയിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസനോട് വിശദീകരണം മാത്രമാണ് തേടിയതെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. വിഷയത്തിൽ ചട്ടലംഘനം നടത്തിയതിനാണ് ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടതെന്നാണ് വകുപ്പിന്റെ വിശദീകരണം.
    ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സ്ഥാപനത്തിലെ പ്രശ്നങ്ങൾ പരസ്യമാക്കിയത് പെരുമാറ്റച്ചട്ടലംഘനമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം കാര്യങ്ങൾ തുറന്നുപറയുന്നതിന് ചില ചട്ടങ്ങളും നടപടിക്രമങ്ങളുമുണ്ട്. അത് പാലിക്കാത്തതാണ് ഡോക്ടർക്കെതിരെയുള്ള നടപടിക്ക് കാരണമെന്നും വകുപ്പ് വ്യക്തമാക്കുന്നു.എന്നാൽ ഡോ. ഹാരിസ് ഹസൻ തന്റെ ഭാഗത്ത് നിന്ന് അച്ചടക്കലംഘനം ഉണ്ടായി എന്ന് അംഗീകരിക്കുകയാണെങ്കിൽ കൂടുതൽ നടപടികൾ ഉണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു. വിശദീകരണം നൽകാൻ ഡോക്ടർക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണം. യൂറോളജി വിഭാഗത്തിൽ നിന്ന് ഉപകരണം കാണാതായ സംഭവവും ഡോക്ടറുടെ ഭാഗത്ത് നിന്നുള്ള അച്ചടക്കലംഘനവും തമ്മിൽ ബന്ധമില്ലെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. രണ്ടും രണ്ട് വിഷയങ്ങളായാണ് പരിഗണിക്കുന്നത്.ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ പല ശസ്ത്രക്രിയകളും മാറ്റിവെക്കേണ്ടി വരുന്നുവെന്ന് ഡോ. ഹാരിസ് ഹസൻ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് വിഷയത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത്. എന്നാൽ ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോൾ മാത്രമാണ് വകുപ്പ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks