Breaking News
ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍വേ, ദീര്‍ഘദൂര ബസുകള്‍ മാത്രമേ ഹൈവേ വഴി അനുവദിക്കൂ | ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം | തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം;ചികിത്സയിൽ വീഴ്ചയില്ല, അന്വേഷണ റിപ്പോര്‍ട്ട് കൈമാറി | വീണ്ടും മഴ, പുതിയ ചക്രവാതചുഴി രൂപപ്പെട്ടു, അതും തെക്കൻ കേരള തീരത്തിന് സമീപത്തായി | കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടത്തിൽ ഡിസംബര്‍ 11നുമായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. | കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്, 2 വര്‍ഷത്തേക്ക് നിയമനം, ഉത്തരവിറക്കി സര്‍ക്കാര്‍ | വനിത ഡോക്ടറുടെ കാറിൽ തോക്ക്, മെഡിക്കൽ കോളജ് ഡോക്ടറുടെ വാടക വീട്ടിൽ 360 കിലോ അമോണിയം നൈട്രേറ്റ്; രാജ്യത്തെ ഞെട്ടിച്ച് അറസ്റ്റുകൾ | കോഴിക്കോട് കോര്‍പ്പറേഷനിൽ കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥി; സംവിധായകൻ വിഎം വിനുവിനെ മത്സരിപ്പിക്കും, | കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്. | ബളാലിലെ നിർധന കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കോൺ​ഗ്രസ്, 50,000 രൂപ മൈനിം​ഗ് ആന്റ് ജിയോളജി വകുപ്പിന് പിഴ നൽകും | ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും, മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി, പ്രതിദിന വൈദ്യുതി ഉത്പാദനം പകുതി്യോളം കുറയും |
More

Cinema

ജനുവരിക്കുള്ളിൽ സിനിമാ നയം രൂപീകരിക്കാൻ സർക്കാർ

വെബ് ഡെസ്ക്
Aug. 4, 2025, 10:24 a.m.
displaying all the content detail images
    സിനിമ കോൺക്ലേവ് പൂർത്തിയായതിന് പിന്നാലെ സിനിമാനയ രൂപീകരണ ചർച്ചകളിലേക്ക് കടക്കാൻ സർക്കാർ. മൂന്നുമാസത്തിനുള്ളിൽ സിനിമാനയം രൂപീകരിക്കും എന്നാണ് സർക്കാർ അവകാശവാദം. കോൺക്ലേവിൽ ഉയർന്ന് വന്ന നിർദേശങ്ങൾ ക്രോഡീകരിക്കുകയാണ് സർക്കാരിൻ്റെ ആദ്യ പദ്ധതി. പിന്നാലെ ഉൾപ്പെടുത്തേണ്ട അഭിപ്രായങ്ങൾ വിദഗ്ധസമിതി പരിശോധിക്കും. ജനുവരിക്കുള്ളിൽ സിനിമ നയം രൂപീകരിക്കാനാകുമെന്ന നിലയിലാണ് തുടർ നീക്കങ്ങൾ.
    സിനിമ സംഘടനകൾ തമ്മിൽ കോൺക്ലേവിൽ വലിയ തർക്കം ഉണ്ടാകുമെന്ന് സാംസ്കാരിക വകുപ്പിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അത്തരം തർക്കങ്ങൾ ഉണ്ടാവാത്തത് സർക്കാരിന് ആശ്വാസമാണ്. എല്ലാ സംഘടനകളും നയ രൂപീകരണത്തിന് പൂർണ്ണപിന്തുണ നൽകിയിട്ടുണ്ട്. നയരൂപീകരണത്തിന്റെ അവസാനഘട്ടത്തിൽ പ്രധാന സിനിമാ സംഘടനകളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. അതേസമയം സിനിമ കോൺക്ലേവ് വേദിയിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധം ശക്തം. സ്ത്രീകളും ദളിത് വിഭാഗക്കാരും ആയതുകൊണ്ട് മാത്രം സിനിമ നിർമ്മിക്കാൻ സർക്കാർ പണം നൽകരുത് എന്നായിരുന്നു അടൂർ ഗോപാലകൃഷ്ണന്റെ പരാമർശം. പരാമർശത്തെ തള്ളി സിനിമ മേഖലയിൽ നിന്നുതന്നെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ വേദിയിൽ വച്ച് അടൂർ ഗോപാലകൃഷ്ണനെ തിരുത്തിയെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിക്കുകയായിരുന്നു. ചലച്ചിത്ര മേഖലയിൽ നിന്ന് നിരവധി പേരാണ് അടൂർ ഗോപാലകൃഷ്ണനെ തിരുത്തി രംഗത്ത് എത്തിയത്.
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks